“ഹരിമോനേ, നിനക്ക് അച്ഛൻ ഫോണിൽ കൂടെ എന്ത് ഉമ്മയാ തന്നത്?“
“ഉമ്മ. അതെന്താ ചേട്ടാ ചേട്ടൻ അങ്ങനെ ചോദിച്ചത്?”
“എനിക്കച്ഛൻ “ചക്കരയുമ്മ”യാ തന്നത്. നിനക്ക് ചക്കരയുമ്മയാണോ വെറും ഉമ്മയാണോ കിട്ടിയതെന്നറിയാൻ ചോദിച്ചതാ. അച്ഛനെന്നോടാ കൂടുതൽ സ്നേഹം”
നാലു വയസ്സുകാരൻ ഹരിക്ക് അതു കേട്ട് വിഷമമായി. അവൻ കരഞ്ഞുകൊണ്ട് അമ്മയുടെയടുത്തേക്ക് ഓടി.“അമ്മേ… അച്ഛനെന്നോട് സ്നേഹമില്ല. ഫോണിൽക്കൂടെ അനന്ദേട്ടന് അച്ഛൻ ചക്കരയുമ്മ കൊടുത്തു, എന്നിട്ട് എനിക്ക് വെറും ഉമ്മയാ തന്നത്…”
“പൊന്നുമോനിങ്ങ് വാ. ആരാ പറഞ്ഞത് അച്ഛന് മക്കളോട് സ്നേഹമില്ലെന്ന്? നീ മണ്ടൂസല്ലേ? ചക്കര പെട്ടന്ന് അലിഞ്ഞുപോകുന്ന സാധനമല്ലേ? അതുപോലെയല്ലേ ചക്കരയുമ്മയും?“ അമ്മ ഹരിയെ ആശ്വസിപ്പിച്ചു.
ഹരിക്കതുകേട്ട് സന്തോഷമായി. ഹരി തിരിച്ച് ആറു വയസ്സുകാരനായ അനന്ദൻചേട്ടന്റെയടുത്തോട്ടോടി.“അനന്ദേട്ടാ, അച്ഛന് ഹരിമോനോടാ കൂടുതൽ സ്നേഹം. എനിക്ക് അച്ഛൻ മനപൂർവ്വം ചക്കരയുമ്മ തരാഞ്ഞതാ. കാരണം അത് ചക്കര പോലെ വേഗം അലിഞ്ഞു പോകും.”
പുതിയ അഭിപ്രായങ്ങള്‍