നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് വേണ്ട

25 08 2005

യു.ഏ.ഈയിൽ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്നു മാറി പുതിയ ജോലിക്ക് കയറുമ്പോൾ വിസാ മാറാനും 6 മാസത്തെ നോ എൻ‌ട്രി പാസ്പോർട്ടിൽ സ്റ്റാ‍മ്പ് ചെയ്യുന്നത് ഒഴിവാ‍ക്കാനും തൊഴിൽദാതാവിന്റെ “നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്” ആവശ്യമില്ല എന്നു പറഞ്ഞുകൊണ്ട് ഒരു വാർത്ത ഇന്നത്തെ ഖലീജ് ടൈംസ് പ്രിന്റ് എഡിഷനിലും ഓൺലൈൻ എഡിഷനിലും വന്നിട്ടുണ്ട്.

ഗൾഫ്‌ന്യൂസ് പ്രിന്റ് എഡിഷനിൽ അതെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഗൾഫ്‌ന്യൂസ് ഓൺലൈനിൽ അതേ സമയം NOC വേണമെന്നും പറഞ്ഞ് ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വേറെ ഒരു പേജിലാണ് എത്തുന്നത്. ഖലീജ് ടൈംസിലെ വാർത്ത ഗൾഫ് ന്യൂസിലെ വാർത്തയെ ഖണ്ഡിച്ചുകൊണ്ടാണ് എഴുതപ്പെട്ടേക്കുന്നത്! പത്രങ്ങൾ തമ്മിൽ അടിയാകുമോ?ഏത് വിശ്വസിക്കും?

ഇതെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി ഞാൻ ദുബായ് ലേബർ ഓഫീസിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തിനെ വിളിച്ചിരുന്നു. പുള്ളി പറയുന്നത് പ്രത്രവാർത്തകൾ ഒക്കെ വരുന്നത് കണ്ട് ഒന്നും വിശ്വസിക്കണ്ട, അവർക്ക് അവിടെ മന്ത്രാലയങ്ങളിൽ നിന്ന് നോട്ടിഫിക്കേഷൻ ചെല്ലാതെ ഒന്നും നടക്കില്ല എന്നാണ്. പിന്നെ തൊഴിൽ മന്ത്രാലയവും ഇമിഗ്രേഷൻ മന്ത്രാലയവും രണ്ടും രണ്ടാണ്. അവർ തമ്മിൽ കൊച്ച് കൊച്ച് സൌന്ദര്യ പിണക്കങ്ങളും ഒക്കെ ഉണ്ടാകാറുണ്ടത്രേ!ഒരാഴ്ച്ച കഴിയുമ്പോൾ ഇതെ കുറിച്ച് വ്യക്തമായ ഒരു വിവരം കിട്ടും. അതു വരെ ക്ഷമിക്കാം! ഏതായാലും ഈ നിയമം വന്നു കഴിഞ്ഞ് ഒരുപാട് പേർ ജോലികൾ രാ‍ജി വക്കുന്നുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ (മുദീർ!) നാ‍ട്ടിൽ പോക്ക് ഈ നിയമം വന്നതു കാരണം അവതാളത്തിലായേക്കുകയാ. പുള്ളിയുടെ റിലീവർ ആയി വരേണ്ടയാൾ ഇതിലും നല്ല ജോലി കിട്ടിയതുകൊണ്ട് പണി കളഞ്ഞു.

ഖലീജ് ടൈംസിലെ വാ‍ർത്ത ഇങ്ങനെ:

Officials confirm KT report: Expats don’t need the NOC, after all
By our staff reporters
25 August 2005

ABU DHABI/DUBAI — ‘No Objection Certificate’ is no longer required for expatriates seeking a change in job on cancellation of their existing employment visa, following the decision to lift the six-month ban stamped on passports, confirmed a source at the Ministry of Labour and Social Affairs.

Clarifying the confusion over the issue, the source explained that the NOC was earlier required by the Naturalisation and Residency authorities from employees whose visas were cancelled with a six-month ban, in order to avoid the ban.

“But now, since the ban has been lifted, no such letter from the employer is required any more since it’s an immigration procedure and not a Ministry of Labour and Social Affairs requisite,” the source said.

The source pointed to the common mix-up between the procedures followed in the cancellation of visas and those in the transfer of sponsorship.

“Earlier, any employee, whose contract with his employer ended, either by resignation or termination of services, would get the six-month ban unless he had a written consent from his employer, which was required by Naturalisation and Residency Departments to avoid the six-month ban.

Now, anyone can cancel without a ban being slapped and can seek employment with another company in accordance with specific regulations that will be drafted by the ministry soon, which will not include an NOC,” the source said.

As for the employees who go for sponsorship transfer they still need the consent of their former sponsors, but not in the form of an NOC.

“The approval of the old sponsor in this case is obtained as soon as he signs on the sponsorship transfer application form which should also bear the signature of the new sponsor in order to be accepted and processed by the ministry.

“There’s no need for a separate letter from the old sponsor stating he has no objection to the transfer,” the source explained, refuting reports that appeared in the English daily Gulf News about the need for an NOC even after the lifting of the six-month ban.

Another source added that the ministry can, in some cases, transfer the visa of an employee without the approval of the sponsor. For example, when the company from which the employee wants to transfer is facing critical financial difficulties has been closed down, or is having pending labour disputes in courts.

In a related development, officials at the Ministry of Labour and Social Affairs denied reports in the local media that applications for new employment visas had been frozen for six months for employees who had their labour cards cancelled, affirming that the ministry accepts applications for new work permits forwarded by those who had had their visas cancelled. “The ministry is not concerned whether the person had his visa cancelled or not in accepting his application for a new work permit, provided he hadn’t had a record of labour violations.

The immigration move would not affect labour ministry decisions to turn down, or accept, applications that didn’t meet the set conditions,” said the sources.

Concerning the working system after scrapping of the ban, the officials said the Ministry of Labour and Social Affairs would shortly come up with a new mechanism on granting new employment visa.

The officials ruled out the existence of procedural bans that might be imposed on expat employees following the lifting of the immigration ban, stressing that the only ban the ministry imposes is the one-year ban given in cases stipulated in the Federal Labour Law No. 8 of 1980 and involving major violations of the labour regulations.

The new regulations that will be drafted by the ministry are expected to be ready, but not before mid-September, according to sources.

“These new regulations would take into consideration both the interests of employers and employees in accordance with the international regulations that safeguard the rights of workers and the interests of employers as well as meet work principles governing the labour markets.

“The alternatives to the six-month ban will be balanced and will protect both sides. We are aware of instances of the ban being misused by many employers who had exploited their employees forcing them to forego many of their rights in order to avoid the ban.

“At the same time, the ministry is carefully studying the situation so as to protect the interests of the employers. Sponsors should be spared the recruitment losses they might incur when their employees are lured with more attractive job offers shortly after being employed,” the sources observed.

“The new mechanism will come into force shortly, specifying certain conditions for issuing new employment visas. The mechanism will be sanctioned by the Labour Minister Dr Ali Abdullah Al Kaabi”, the sources said.

എല്ലാം നല്ലതിന് എന്നു കരുതി ആശ്വസിക്കാം!





യു.ഏ.ഈയിൽ 6 മാസത്തെ “നോ-എന്ററി” നിയമം എടുത്തുകളഞ്ഞു

23 08 2005

ദൈവത്തിനും യു.ഏ.ഈയിലെ ഭരണാധികാരികൾക്കും നന്ദി!

എമ്പ്ലോയ്‌മെന്റ് വിസാ ക്യാൻസൽ ചെയ്യുമ്പോൾ (ചെയ്തോണ്ടിരിക്കുന്ന ജോലി വിടുമ്പോൾ) 6 മാസം നോ-എൻ‌ട്രി പാസ്സ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന കരിനിയമം യു. എ. ഈ സർക്കാർ എടുത്തുകളഞ്ഞു എന്നൊരു വാർത്ത ഇന്നത്തെ ഗൾഫ്‌ന്യൂസ് പത്രത്തിന്റെ ഓൺലൈൻ എഡിഷനിലും(പ്രിന്റ് എഡിഷനിൽ ആ വാർത്ത ഇല്ല) ഖലീജ് ടൈംസിന്റെ ഓൺലൈൻ എഡിഷനിലും പ്രിന്റ് എഡിഷനിലും വന്നിട്ടുണ്ട്. ഖലീജ് ടൈംസിലെ തലക്കെട്ട് ആ വാർത്തയാണ്.

ഈ വാർത്ത സത്യമാകണേ എന്ന പ്രാർത്ഥനയാ‍ണ് ഞങ്ങൾ പ്രവാസികൾക്ക്. ഇത് നടപ്പിലാകുകയാണെങ്കിൽ ഒരുപാടുപേർ രക്ഷപ്പെടും. ഈ നിയമം നടപ്പിലാകുന്നതിനു മുൻപത്തെ അവസ്ഥയെന്നു പറഞ്ഞാൽ ഈ “ബാൻ” പേടി ഉള്ളതുകൊണ്ട് ചെയ്തോണ്ടിരിക്കുന്ന ജോലി വിട്ട് പുതിയ ജോലി അന്വേഷിക്കാൻ പറ്റില്ല. കാരണം, ചെയ്തോണ്ടിരിക്കുന്ന ജോലി ഉപേക്ഷിക്കുകയാണേൽ 6 മാസത്തേക്ക് യു.ഏ.ഈയിൽ കാലുകുത്താൻ പറ്റില്ല.

ഇന്നത്തെ ഗൾഫ് ന്യൂസിന്റെ ഓൺലൈൻ എഡിഷനിൽ ഇങ്ങനെ:
Nation | Immigration & Visas

Published: 23/8/2005, 08:26 (UAE)

Immigration ban on re-entering the UAE lifted
By Nissar Hoath, Staff Reporter

Abu Dhabi: Expatriates who leave their jobs or cancel their residence visas will no longer be banned by immigration authorities from re-entering the UAE, a senior Ministry of Interior official told Gulf News last night.
Earlier, when expatriates received a ban from the labour ministry, they would automatically get a ban stamped on their passports by immigration authorities as well, which would bar them from entering the UAE during the ban period.

However, the automatic immigration ban has now been done away with, according to Lieutenant Colonel Rashid Al Khidhar, Legal Advisor of the General Directorate of Naturalisation and Residence at the Ministry of Interior.

Lt Col Al Khidhar said foreign workers leaving their jobs will no longer have an entry ban stamped on their passports, enabling them to re-enter the country on any type of visa other than employment.

The new rule is likely to come into force today, the official said.

However, according to the new rule, if an employee has been banned by the labour ministry, he cannot work in the UAE during the ban period, but can enter the country nevertheless as a tourist.

(കടപ്പാട് ഗൾഫ് ന്യൂസ് ഓൻലൈൻ)

ഇന്നത്തെ ഖലീജ് ടൈംസിൽ ഇങ്ങനെ:

Six-month ban lifted
By Nada S. Mussallam
23 August 2005

ABU DHABI : The Ministry of Interior yesterday withdrew the “six-month ban“ system imposed by the Immigration and Residency authorities on various categories of workers upon the cancellation of expatriates’ employment visa.

The decision, that will have a major impact and implications on the UAE labour market, has come into force with immediate effect. The Naturalisation and Residency Departments stopped stamping the ban on passports while processing cancellation of employment visas.

Ahmed Al Hamadi, in-charge of Passport Office at the Ministry of Labour and Social Affairs, said: “We received a letter from the Immigration and Residency Department with instructions from Interior Minister Lt-Gen. Shaikh Saif bin Zayed Al Nahyan not to stamp the ban on applications for cancelling visas. The decision was put into effect yesterday when we cancelled employment visas without imposing the ban.“

He said the office received hundreds of applications yesterday, which were processed without slapping the six-month ban.

For employers, it will now be easier to hire talents from within the country. For the millions of expats working in various capacities, barring maids, the news should come as manna from heaven, for there would now be free movement of workforce in the country. Employers can get the best talent available in the market without the hassle of seeking the “No Objection Certificate“ from the current sponsor.

Ministry sources told Khaleej Times that under instructions from Lt.-Gen. Shaikh Saif, the ministry circulated the decree among all Immigration and Residency Departments in the country, and that the decision came into effect yesterday.

On the categories included in the decree, the official said only housemaids were excluded for the time being, and that a special committee would be set up to study their case. “Housemaids were not included in the decision. A special panel will be formed to study the possibilities of exempting this category also from the ban,“ said the official.

He said the decision was in line with Cabinet Decree No. 18 of 2005 on sponsorship transfer of employees in the private sector, under which a fee of Dh1,500 for masters and doctorate holders, Dh3,000 for bachelors degree holders and Dh5,000 for certificates lower than bachelors degree would be levied.

A special panel comprising senior officials had been set up in February to look into various aspects of streamlining the residence and labour market laws.

Hitherto, only those who met the requisite conditions for sponsorship transfer, including consent of sponsor, completion of one-year in a company and a valid residence visa, among others, were eligible to change jobs within the country without getting their passports stamped with the six-month ban.

In practice, however, movement of labour force was virtually impossible with hardly any sponsor willing to write out a no objection certificate.

Meanwhile, most employees and employers who were processing their applications at the ministry yesterday, seemed overwhelmed by the decision and welcomed the measure which they said was bound to improve labour relations.

Ahmed Ibrahim, an investor, said: “the decision is excellent. It will spare employees the hassles they face with employers.”

Abdul Jalil Rahma, owner of Noon Contracting and Construction Company, said : “The ban was never in favour of employees. Scrapping the ban will free employees of the threat posed by some employers, leading to relinquishment of their entitlements in favour of release.”

(കടപ്പാട്:ഖലീജ് ടൈംസ് ഓൺലൈൻ)

ഹൌസ്‌മെയ്ഡുകൾക്ക് തൽക്കാലം ഈ നിയമം ബാധകമല്ല. അതും അവർ പിന്നീട് നടപ്പാക്കിയേക്കും!

ഇനി ഇത് നടപ്പിലായി കാണണമേ എന്ന പ്രാർത്ഥനയേ ഉള്ളു. പത്രത്തിൽ വരുന്ന വാർത്തകൾ പലതു പിറ്റേ ദിവസം പിൻ‌വലിക്കപ്പെട്ട ചരിത്രവും ഇവിടെ ഉണ്ടായിട്ടുണ്ട്. എന്തായാലും, നല്ല ഒരവസരം കിട്ടിയാൽ ധൈര്യമായി അതിലേക്ക് ഇനി മുതൽ മാറാൻ പറ്റും എന്ന അവസ്ഥ ഉണ്ടാകുന്നത് എല്ലാ പ്രവാസികൾക്കും നല്ലതാണ്. തൊഴിലുടമ ഇനി‘നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്’ തന്നില്ലെങ്കിലും ധൈര്യമായി നാട്ടിലോ കിഷിലോ പോകാം. എന്നിട്ട് വിസിറ്റ് വിസയിലോ മറ്റോ തിരികെ വരാം. 6 മാസം ബാൻ ഉണ്ടാകില്ലല്ലോ!

വാൽക്കഷണം: ദുബൈ ലേബർ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഞാൻ ഇതിനെ കുറിച്ച് അന്വേഷിക്കാനായി വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇത് ഇതുവരെ അവിടെ നടപ്പായിട്ടില്ലെന്നാണ്. അവർക്ക് അവിടെ അങ്ങനത്തെ സർക്കുലർ ഒന്നും വന്നിട്ടില്ലത്രേ. ഇന്നും പാസ്സ്പോർട്ടുകളിൽ “നോ എൻ‌ട്രി” സ്റ്റാമ്പ് ചെയ്യുന്നുണ്ടെന്ന് പുള്ളി പറഞ്ഞു. ഖലീജ് ടൈംസിൽ വിത്ത് ഇമ്മീഡിയെറ്റ് എഫക്റ്റ് എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, അത് ഇതുവരെ നടപ്പിലായിട്ടില്ലത്രേ!





അനാ അവ്വൽ പീപീ…

21 08 2005

ഉം അൽ കുവൈൻ പച്ചക്കറി – മത്സ്യ ചന്തയിൽ കട നടത്തുന്ന ബാലനും ആത്മസുഹൃത്ത് തമ്പിയും കൂടെ 750 ദിറഹംസ് വീതം ഷെയറിട്ട് ഒരു പഴഞ്ചൻ കാർ മേടിച്ചു -1982 മോഡൽ റ്റൊയോട്ട ടെർസൽ.1500 ദിറഹംസിന്റെ കാർ എന്നു പറഞ്ഞാൽ മനസ്സിലാ‍യി കാണുമല്ലോ അതിന്റെ കണ്ടീഷൻ. അതിൽ കയറിയാൽ എവിടെ എങ്കിലും കൊണ്ട്‌ കയ്യോ കാലോ മുറിഞ്ഞാൽ മുറിവ്‌ സെപ്റ്റിക്ക് ആകും എന്ന് ഞങ്ങൾ പറയുമായിരുന്നു. പക്ഷേ അത് ഓടും – എങ്ങനെ എന്നു ചോദിച്ചാൽ അത് “ഈശ്വരകൃപ” കൊണ്ട് എന്നു മാ‍ത്രമേ പറയാൻ പറ്റു. ആ കാറിൽ ഒരുപാട് പേര് ഓടിച്ച് കൈ തെളിഞ്ഞിട്ടുണ്ട്. കാണാൻ വല്യ ഗുണമില്ലായിരുന്നിട്ടും ആ വണ്ടിയോട് ബാലനും തമ്പിക്കും ഭയങ്കര കാര്യമായിരുന്നു. ആ വണ്ടി മേടിച്ചതിനു ശേഷം രണ്ടുപേർക്കും നല്ലതുമാത്രമേ വന്നിട്ടുള്ളു.

പച്ചക്കറി മേടിക്കാൻ വരുന്ന ആളുകൾക്ക്, പ്രത്യേകിച്ച് അറബികൾക്ക് എല്ലാവരോടും നന്നായി പെരുമാറുന്ന ബാലനെ വല്യ കാര്യമാണ്.കടയിലെ സ്ഥിരം കസ്റ്റമറായ ട്രാഫിക്ക് പോലീസിലെ ഏതോ പാ‍വം ഉദ്യോഗസ്ഥന്റെ കാരുണ്യത്താൽ വണ്ടിയുടെ മുൾക്കി (രെജിസ്റ്ററേഷൻ കാർഡ്) ഓരോ വർഷവും പുതുക്കി കിട്ടിക്കൊണ്ടിരുന്നു. മറ്റൊരു എമിരേറ്റിലും അത് ടെസ്റ്റ് പാസാകില്ല. 23 വർഷത്തോളം പഴക്കമുള്ള വണ്ടിയാണത്! വണ്ടി ഉം അൽ കുവൈനിന്റെ അതിർത്തി വിട്ട് ഷാർജയിലോ ദുബായിലോ മറ്റോ പോയാൽ അപ്പം ട്രാഫിക്ക് പോലീസ്‌ ഈ വണ്ടിയെ ഓവർടേക്ക് ചെയ്ത് മുന്നിൽ ചവിട്ടി നിർത്തും. മുക്കാലിഫ (പിഴ)എഴുതികൊടുക്കാൻ വരുന്ന പോലീസുകാരൻ വണ്ടിയുടെ മുൾക്കി കണ്ട് അന്തം വിടും! ഉം അൽ കുവൈനിലെ പോലീസുകാർക്ക് ഈ വണ്ടി സുപരിചിതമായതുകൊണ്ട് ആരും കൈ കാണിക്കില്ല.

വണ്ടിക്ക് ഒരേയൊരു പ്രശ്നമേയുള്ളു. പാർട്ട്സ് എവിടെയും കിട്ടില്ല. കാരണം അത്രയ്ക്ക് പഴഞ്ചനാണ് സാധനം.സാധാരണ ഒരുമാതിരിപ്പെട്ട പഴയ വണ്ടികളുടെയൊക്കെ സ്പെയർപാർട്ട്സ് കൃത്യമായി ഷാർജ്ജയിലെ സ്ക്രാപ്പ് (ആക്രി)കടകളിൽ കിട്ടുന്നതാണ്. ഈ വണ്ടിയുടെ ഇൻഡിക്കേറ്റർ ലൈറ്റ് പൊട്ടിയത് മാറ്റിയിടാൻ വേണ്ടി ഒരിക്കൽ ഷാർജ്ജയിലെ മുഴുവൻ സ്പെയർപാർട്ട്സ് കടകളിലും ആക്രിക്കടകളിലും അലഞ്ഞ തമ്പിക്ക് അവസാനം നിരാശ മാത്രമായിരുന്നു ഫലം. ആക്രിക്കട നടത്തുന്ന പട്ടാണികൾ ടൊയോട്ട കമ്പനി ഇങ്ങനെ ഒരു വണ്ടി ഇറങ്ങിയിട്ടില്ല എന്ന് തീർത്ത് പറയുകയും ചെയ്തു!

അങ്ങനെയിരിക്കെ ബാലന്റെ അനിയൻ രാജു ലൈസൻസ് എടുത്തു. ലൈസൻസ് എടുത്തിട്ട് കൈ തെളിയാനായി പുള്ളി ഈ വണ്ടി ഓടിച്ചു തുടങ്ങി. ഒരുദിവസം രാജു ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു. വണ്ടിയോടിച്ച് വല്യ പരിചയമില്ലാത്തതുകൊണ്ട് രാജു പതുക്കെയാ വണ്ടി ഓടിച്ചിരുന്നത്.(ആ വണ്ടി വല്യ സ്പീഡിലൊന്നും ഓടിക്കാനും പറ്റില്ല!) പോകുന്ന വഴിയിൽ ഒരു 4 റോഡുകൾ വന്നുചേരുന്ന ഒരു റൌണ്ടെബൌട്ട് ഉണ്ട്. റൌണ്ടെബൌട്ടുകളിൽ വണ്ടി ഓടിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം – കാരണം 3 ട്രാക്കുള്ള റോഡാണ്, അത്ര അധികം ട്രാഫിക്കില്ലാ‍ത്ത ഉം അൽ കുവൈനാണേൽ പോലും റോഡിൽ വണ്ടികൾ ചീറി പാഞ്ഞാണ് വരുന്നത്. ആക്സിഡന്റുകൾ നടക്കാൻ വളരെയേറെ സാധ്യതകൾ ഉണ്ട്.

രാജു റൌണ്ട് എബൌട്ടിൽ സ്പീഡ് ട്രാക്കിൽ കയറി പോകേണ്ടതിനു പകരം പതുക്കെ പതുക്കെ സ്ലോ ട്രാ‍ക്കിൽ പോയി. അപ്പഴ് മറുഭാഗത്ത് നിന്നു കറങ്ങി വന്ന ഒരു ഷെവർലേ വണ്ടി നമ്മുടെ വണ്ടിയുടെ മുൻ‌വശത്തെ ബമ്പർ ഇടിച്ചിളക്കിക്കൊണ്ട് പോയി!

ആക്സിഡന്റ്!

രാജു വണ്ടി ഒതുക്കി നിർത്തി. അപ്പഴ് തന്നെ ട്രാഫിക്ക് പോലീസ് എത്തി. രാജു എന്തു ചെയ്യണമെന്നറിയാ‍തെ പേടിച്ച് നിൽക്കുകയാണ്. ആ സമയത്ത് തമ്പിയും അവിടെ എത്തി. തമ്പി വണ്ടി ഒതുക്കി ഇട്ടിട്ട് അങ്ങോട്ട് ചെന്നു.

പോലീസുകാരൻ രാജുവിനോട് ചോദിച്ചു, “ഇന്ത കേഫ് ഈജി?” (തർജ്ജുമ: നീ എങ്ങനെ വന്നു?)രാജുവിന് അറബി ഭാഷ വല്യ പിടിയില്ല. തമ്പി ഒട്ട് മിണ്ടുന്നതുമില്ല കാരണം തെറ്റ് രാജുവിന്റെ ഭാഗത്താണ്.

അറിയാവുന്ന അറബിയിൽ രാജു ഒറ്റശ്വാസത്തിൽ വച്ച് കാച്ചി: “അറബാ‍ബ്, ആനാ അവ്വൽ പീപ്പീ! ആനാ‍ കം മർ‌റ പീപ്പി , ലേക്കിൻ ഒ മൂൽ മാഫി പിപ്പീ! ബാദേൻ ദംദം!“

“അറബാ‍ബ്“ എന്ന് അറബികളെ ബഹുമാനപുരസരം വിളിക്കുന്നതാണ് . സംഭാഷണം ഇങ്ങനെ തർജ്ജുമ ചെയ്യാം. “ആനാ“=ഞാൻ.
“അവ്വൽ“=ആദ്യം. “പീപ്പി“=പീപ്പി! ഹോൺ അടിച്ചു എന്ന് പുള്ളിക്ക് പറയാൻ അറിയില്ല. അതാണ് “പീപ്പി“ എന്ന് പറഞ്ഞത്. “കം മർ‌റ“ = എത്ര തവണ. “ലേക്കിൻ ഓ മൂൽ മാഫി“ =“പക്ഷേ അവൻ ഒരിക്കൽ പോലും“. “ബാദേൻ“ = അതു കഴിഞ്ഞ്. “ദാം“ എന്നു പറഞ്ഞാൽ ഇടി എന്നർത്ഥം. അത് ശരിക്കറിയാത്തോണ്ടാ രാജു “ദംദം“ എന്ന് പറഞ്ഞത്.

രാജുവിന്റെ അറബി ഭാഷ കേട്ട് പോലീസുകാരനും തമ്പിയും വണ്ടി കൊണ്ടിടിച്ച അറബിപയ്യനും പൊട്ടിച്ചിരിച്ചു പോയി! പോലീസുകാരൻ രാജുവിന്റെ കുറ്റമാണെന്ന് കണ്ട് രാജുവിന് ആക്സിഡന്റ് റിപ്പോർട്ടിന്റെ കോപ്പി കൊടുത്തു. (ആ കടലാസ്സ് ഉണ്ടെങ്കിലേ വണ്ടി വർക്ക്ഷോപ്പിൽ കൊണ്ടുപോയി ശരിയാക്കാൻ കഴിയൂ)വണ്ടി കൊണ്ട് വർക്ക്ഷോപ്പിൽ പണിക്ക് കയറ്റി. ബമ്പർ കിട്ടാനില്ല! സകലയിടത്തും ഒമാനിലും ഒക്കെ അന്വേഷിച്ചു. ഒരു രക്ഷയുമില്ല. ബമ്പർ ഇല്ലാതെ വണ്ടി പുറത്തിറക്കുന്നതെങ്ങിനെ? അവസാനം വളരെ മനോവേദനയോടെ അവർ ആ വണ്ടി 200 ദിറഹംസിന് ഒരു ആക്രിക്കാരൻ പട്ടാണിക്ക് വിറ്റു. പട്ടാണി ആ വണ്ടി കണ്ട് അന്തംവിട്ടത്രേ! 1982ൽ ഇറങ്ങിയ മുൾക്കി ഉള്ള വണ്ടിയോന്ന് അവൻ അത്ഭുതംകൂറി!

പക്ഷേ ഈ സംഭവം ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കിയത് രാജുവിനാണ്. തമ്പി രാജുവിന്റെ ആക്സിഡന്റിനു ശേഷം പോലീസുകാരനുമായി മുറി അറബിയിലുള്ള സംഭാഷണം മാർക്കറ്റിലെ സകല മലയാളികളോടും ശ്രീലങ്കക്കാരോടും പറഞ്ഞുകളഞ്ഞു! രാജുവിനെ കാണുമ്പോൾ പിന്നെ എല്ലാവരും “ആനാ അവ്വൽ പീപ്പീ, ആനാ കം മറ പീപ്പീ, ലേക്കിൻ ഒ മൂൽ മാഫി പീ‍പ്പീ“ എന്നു പറഞ്ഞു കളിയാക്കി തുടങ്ങി!

വാൽക്കഷണം: ഞാൻ ഇന്നലെ തമ്പിയണ്ണനെ വിളിച്ചിരുന്നു. ഈ വണ്ടിക്ക്‌ എങ്ങനെ മുൾക്കി കിട്ടി എന്നത്‌ പുള്ളി എന്നോട്‌ പറഞ്ഞു. മുറൂറിൽ (ട്രാഫിക്ക്‌ ഡിപ്പാർട്ട്‌മന്റ്‌) വണ്ടി പാസ്സാക്കുന്ന സ്ഥലത്ത്‌ 2 പോലീസുകാരാണുള്ളത്‌. ഒരാൾ വളരെ കടുകട്ടിക്കാരനാണ്‌. മറ്റേയാൾ പാവത്താനും. ഈ പാവത്താൻ ബാലന്റെ കസ്റ്റമർ ആണ്‌. കടുകട്ടിക്കാരൻ ഈ വണ്ടി പാസ്സാക്കാൻ അനുവദിക്കില്ല. അതുകൊണ്ട്‌ കടുകട്ടിക്കാരൻ പള്ളിയിൽ പോകുന്ന സമയത്താണ്‌ ആ പാവത്താൻ വേഗം ഒപ്പിട്ട്‌ സീൽ അടിച്ച്‌ ഇത്‌ പാസ്സാക്കുന്നത്‌!





പുതുവത്സരാശംസകൾ!!!

17 08 2005

എല്ലാ ബൂലോഗ സന്ദർശകർക്കും, ബൂലോഗ നിവാസികൾക്കും, അനോണന്മാർക്കും കലേഷിന്റെ പുതുവത്സരാശംസകൾ!!!
വട്ടല്ല (ഇന്ന് മലയാളമാസം ചിങ്ങം ഒന്നാണ്‌ പ്രിയ സുഹൃത്തേ!)

ഈ പുതുവർഷം നന്മകളാൽ സമൃദ്ധമായിരിക്കട്ടെ!





കിഷിനെ കുറിച്ച്

14 08 2005

രാജിന്റെ (പെരിങ്ങോടർ) കിഷ് ബ്ലോഗും പോളിന്റെ കമന്റും വായിച്ചപ്പം എനിക്ക് എന്റെ പഴയ കിഷ് യാത്രാ(ദുര)നുഭവങ്ങൾ ഓർമ്മവന്നു. ഓഫീസിൽ ഇന്ന് കാര്യമായ പണിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് കിഷിനെ കുറിച്ചിരുന്ന് ബ്ലോഗാമെന്ന് കരുതി.

ഇറാനിലെ ഒരു ദ്വീപാണ് കിഷ്. കിഷെം എന്നും പറഞ്ഞ് ഇറാന്റെ തന്നെ വേറെ ഒരു ദ്വീപും ഉണ്ട്. കിഷിലേക്ക് യു.ഏ.ഈയിൽ നിന്ന് ആളുകൾ പ്രധാനമായും പോകുന്നത് വിസ ചെയ്ഞ്ച് ചെയ്യാനായിട്ടാണ് . കിഷിൽ താമസിക്കാൻ ആദ്യ പത്ത് ദിവസത്തേക്ക് വിസ വേണ്ട. 10 ദിവസം കഴിഞ്ഞാൽ വീണ്ടും പാസ്പോർട്ടും കൊണ്ട് എയർപോർട്ടിൽ ചെന്നാൽ മതി താമസിക്കാനുള്ള പെർമിറ്റ് നീട്ടി കിട്ടും. യു.ഏ.ഈ നിയമ പ്രകാരം വിസിറ്റ് വിസയിൽ നിന്ന് എമ്പ്ലോയ്മെന്റ് വിസയിലോട്ട് മാറാനോ അല്ലേൽ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവർക്ക് പുതിയ വിസിറ്റ് വിസ എടുക്കാനോ രാജ്യം വിടണം. കിഷ് ദ്വീപിലേക്ക് പോകുന്നതിന് താരത‌മ്യേന നാട്ടിൽ പോയി വരുന്നതിലും ചെലവ് കുറവാണെന്നുള്ളതാണ് ആകർഷക ഘടകം. ഒരു ദിവസം താമസിച്ച് പിറ്റേദിവസം തിരിച്ചു വരാൻ കഴിയുമെങ്കിൽ അത് 10-500 ദിറഹംസ് ചിലവിൽ നടക്കും. പക്ഷേ, ഹിഡൻ കോസ്റ്റുകൾ ഒരുപാടുണ്ട്. വിസ ഒരു ദിവസം കൊണ്ട് കിട്ടിയില്ലെങ്കിൽ പെട്ടു! ബുധനാഴ്ച്ച കിഷിൽ പെട്ടാൽ 3 ദിവസം പോയികിട്ടും. കിഷിൽ വിസ മാറാ‍ൻ പോകുന്നതിലും ഭേദം ഷാർജ്ജ -മസ്കറ്റ്- ഷാർജ്ജ വിസാ ചേഞ്ച് ഫ്ലൈറ്റാണ്.(ഇപ്പോൾ എയർ അറേബ്യ അത് നടത്തുന്നുണ്ട്) ഷാർജ്ജ എയർപ്പോർട്ടിൽ വന്നിരുന്നാലും ഒരു മനസമാധാനം ഉണ്ട്!ലോക്കൽ കോൾ ചെയ്ത് കാര്യങ്ങൾ അറിയാമല്ലോ. പിന്നെ സാഹചര്യങ്ങൾ പലർക്കും പലതാണ്. നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ എല്ലാം നടക്കണമെന്നില്ലല്ലോ!

കിഷ് എയർ ദുരന്തത്തിനു ശേഷം വിസാ ചേഞ്ച് നിയമം ഭാഗീകമായി മാറിയിട്ടുണ്ട് – വിസിറ്റ് വിസയിൽ നിന്ന് എമ്പ്ലോയ്മന്റ് വിസയിലേക്ക് മാറാൻ രാജ്യം വിടണ്ട – 500 ദിറഹംസ് അടച്ചാൽ മതി. പക്ഷേ, വിസിറ്റ് വിസക്കാർക്ക് 3 മാസത്തെ വിസ കാലാവധിക്ക് ശേഷം പുതിയ വിസിറ്റ് വിസ എടുക്കണമെങ്കിൽ യു.ഏ.ഈ വിട്ടേ പറ്റു. വിസിറ്റ് വിസാക്കാർക്കും അതുപോലെ തന്നെ വിസ ചെയ്ഞ്ച് ആകാ‍ൻ കാലതാമസം വരുന്നവരും ആണ് ഇപ്പോൾ കൂടുതലും കിഷിലേക്ക് യാത്ര പോകാൻ നിർബന്ധിതരാ‍കുന്നത്. അബുദാബി പോലെയുള്ള എമിരേറ്റുകളിൽ താമസിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് – കാരണം വിസിറ്റ് വിസ പുതിയത് കിട്ടാൻ ചിലപ്പം ഒരു ദിവസം ഒക്കെ കാലതാമസം ഉണ്ടായേക്കും.

വിസിറ്റ് വിസാ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുന്നു എന്ന് ഈയ്യിടെ കേട്ടു.അവ നടപ്പിലായാൽ കിഷിനെ അത് പ്രതികൂലമായി ബാധിക്കും, കാരണം, ഞാൻ മനസ്സിലാക്കിയിടത്തോളം കിഷിന്റെ നിലനിൽ‌പ്പ് യു.ഏ.ഈയിൽ നിന്നു വരുന്ന വിസാ ചേഞ്ച് യാത്രക്കാരെ ആശ്രയിച്ചാണ്. കിഷിൽ ഇറാനിലെ ഇസ്ലാമിക നിയമങ്ങളാണ്. കിഷിൽ എത്തിയാലുടൻ തന്നെ സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന പർദ അണിയേണ്ടിവരും. (പർദകൾ ആവശ്യം പോലെ എയർപോർട്ടിൽ സ്റ്റോക്ക് ഉണ്ട്). പുറത്തിറങ്ങിയാ‍ൽ അവ ധരിക്കണം.കിഷിനെ സഞ്ചാരികളുടെ പറുദീസയാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെങ്കിൽ ഈ നിയമങ്ങൾ കാരണം അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.

കിഷ് എയർലൈൻ എന്ന കമ്പനിയാണ് കിഷിലോട്ട് വിമാന സർവീസ് നടത്തുന്നത്. ജാംബവാന്റെ കാലത്ത് ഉൽ‌പ്പാദിപ്പിക്കപ്പെട്ട 2-3 കാളവണ്ടി പോലത്തെ ഫോക്കർ ടർബോപ്രോപ്പ് വിമാനങ്ങൾ വച്ചിട്ടാണ് അവർ ആ 40 മിനിട്ട് സർവീസ് നടത്തുന്നത്. ടർബോപ്രോപ്പ് വിമാനത്തിലെ യാത്രാനുഭവം വാട്ടർതീം‌പാർക്കുകളിലെ തലകുത്തിമറിയുന്ന ഡ്രാഗൺ റൈഡുകളിൽ പോലും കിട്ടാത്ത ഒന്നാണ്. ഏത് കടുകട്ടി കമ്യൂണിസ്റ്റ്കാരനെയോ നിരീശ്വരവാദിയേയോ അതിൽ ഒന്ന് പറപ്പിച്ചാൽ അവർ തിരികെ വരുന്നത് കടുത്ത ഈശ്വരവിശ്വാസികളായിട്ടായിരിക്കും. കിഷ് വിമാനം ദുബായ് എയർപോർട്ടിൽ ലാന്റ് ചെയ്യുന്നതിന് മുൻപ് മിർദ്ദിഫ് എന്ന സ്ഥലത്തിന് മേലെ വന്ന്180 ഡിഗ്രി കറങ്ങിയിട്ടാണ് ലാ‍ന്റ് ചെയ്യുന്നത്. ആ കറക്കം നടക്കുന്ന സമയത്ത് വിമാനത്തിൽ കൂട്ട നിലവിളിയായിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി തെല്ലുമില്ല. കുടുങ്ങുന്ന സീറ്റുകൾ, കറങ്ങുന്ന വിമാനം – ആകാശത്താണേ! റോഡിൽ വല്ലോം ആയിരുന്നെങ്കിൽ ജഡമെങ്കിലും കിട്ടും! (ഞാ‍ൻ 3 വർഷം മുൻപത്തെ കാര്യമാണ് എഴുതുന്നത്-ഇപ്പോഴും അതൊക്കെ അങ്ങനെ തന്നെയാണോ എന്ന് അറിയില്ല).

കിഷ് എയർ ലൈൻ നടത്തുന്ന ഒരു “ഫറേബി” ഹോട്ടൽ ഉണ്ട്. അവിടെയാണ് ഞാൻ താമസിച്ചത്. “ഫറേബി” എന്ന വാക്കിന് ചതി എന്നും അർത്ഥമുണ്ട്. അത് ഒരുതരം ചതി തന്നെയായിരുന്നു. ടിക്കറ്റിന്റെകൂടെ ഒരു ദിവസം ഫ്രീ സ്റ്റേയുണ്ട് ആ ഹോട്ടലിൽ. ആദ്യത്തെ ഒരു ദിവസം കഴിഞ്ഞാൽ പിന്നെ അവർ 90 ദിറഹംസ് വച്ച് ദിവസം തോറും ചാർജ്ജ് ചെയ്യും. ഹോട്ടലിൽ ചെന്നാലുടൻ തന്നെ അവർ നമ്മുടെ പാസ്സ്പോർട്ട് മേടിച്ച് വച്ചിട്ട് റും കീയും ഒരു ഐഡന്റിറ്റി കാർഡും തരും (ആ കാർഡ് കളഞ്ഞാൽ 100 ദിറഹം പിഴ ഒടുക്കണം) ആ ഹോട്ടലിൽ താമസിക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റ് ഫ്രീ ആണെന്നാണ് വയ്പ്പ്. ബ്രേക്ക്ഫാസ്റ്റിന്റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. ഹോട്ടൽ റൂം ലേബർ ക്യാമ്പിലെ അക്കോമഡേഷൻ പോലെയാണ്. 3 കട്ടിൽ ഇട്ടാൽ റുമിൽ നടക്കാൻ പിന്നെ സ്ഥലമില്ല. ഹൌസ്കീപ്പിങ്ങ് ഡിപ്പാർട്ട്മെന്റ് ഇല്ലെന്നാ തോന്നുന്നത്. ബാത്ത്രൂം സ്ലിപ്പറുകൾ ഇല്ലെൽ പെട്ടു. ബാത്ത്രൂമിൽ ചവിട്ടണമെങ്കിൽ അത് വേണം. അതുപോലെ തന്നെ സോപ്പും ടവ്വലും ബെഡ്ഷീറ്റും ഒക്കെ കൊണ്ടുപോയില്ലെങ്കിൽ മുഷിഞ്ഞത് ഉപയോഗിക്കേണ്ടിവരും. ഹോട്ടലിലെ കേബിൾ റ്റി.വി യിൽ ഒരു “വിസാ ചാനൽ” ഉണ്ട്. യു.എ.ഈയിൽ നിന്ന് വിസ ഹോട്ടലിലെ ഫാക്സ് നമ്പരിൽ എത്തിയാൽ ആ ചാനലിൽ നമ്മുടെ പേര് എഴുതികാണിക്കും. വിസാ കോപ്പി കിട്ടിയാലേ റിട്ടേൺ ടിക്കറ്റ് കൺഫേം ചെയ്യാൻ കഴിയൂ. റിട്ടേൺ ടിക്കറ്റ് ഇല്ലന്നാകും ആദ്യം കേൾക്കുക. റിട്ടേൺ ടിക്കറ്റ് ശരിയാകുന്നത് വരെ അവിടെ തങ്ങാൻ നമ്മൾ നിർബ്ബന്ധിതരാകും! (കാശ് കൂടുതൽ കൊടുത്താൽ ഇല്ലാത്ത സീറ്റ് ശരിയാകും)

കിഷിൽ നിന്നുള്ള ഇന്റർനാഷണൽ ഫോൺ കോളുകൾ വളരെ എക്സ്പൻസീവ് ആണ് – ഒറ്റവാക്കിൽ പറഞ്ഞാൽ പകൽ കൊള്ള! വിളിക്കാതിരിക്കാൻ പറ്റില്ലല്ലോ-വിസാ ഫാക്സ് വരണ്ടേ? (റോമിങ്ങ് ഉള്ള മൊബൈൽ കൊണ്ടുപോകുന്നതാണ് ഏറ്റവും നല്ലത്) കിഷിൽ കിട്ടുന്ന ഭക്ഷണം നമ്മുക്ക് പിടിക്കില്ല. വെള്ള ചോറും തൈരും സലാഡും പിന്നെ ഇറാനി റൊട്ടിയും തിന്നാം. ഫറേബി ഹോട്ടലിന്റെ അടുത്തുള്ള ഒരു റെസ്റ്റോറന്റ് ഉണ്ട്. അവിടുത്തെ ചീഫ് കുക്ക് മലയാളിയാണ്. പക്ഷേ അവൻ മലയാളം സംസാരിക്കത്തേയില്ല! (മലയാളം പറഞ്ഞ് അവന് മതിയായിക്കാണും) ഞാൻ മനസ്സിലാക്കിയടത്തോളം ഏറ്റവും നല്ല പരിപാടി 1-2 പാക്കറ്റ് കുബൂസ്സും ഒരു കുപ്പി ജാമും കൊണ്ടുപോകുക. കിഷ് മദ്യനിരോധിതമേഖലയാണ് – ഇറാന്റെ ഭാഗം അല്ലേ! പക്ഷേ, നല്ല ഒന്നാംതരം നാടൻ ചാരായം കിട്ടും – ആരായിരിക്കും അതിന്റെ പിന്നിൽ? ഒരു പത്തനംതിട്ടക്കാ‍രൻ! (ഇപ്പഴതുണ്ടോന്ന് അറിയില്ല). ഫറേബി ഹോട്ടലിൽ സിനിമാ തിയേറ്റർ ഉണ്ട് -അതിനെ അങ്ങനെ വിളിക്കാമെങ്കിൽ! ഒരു പ്രൊജക്റ്ററും ഒരു വി.സി.ഡി പ്ലെയറും ഒരു സ്ക്രീനും ആയാൽ സിനിമാ തിയേറ്റർ ആയി. ദുബായിൽ നിന്നു കൊണ്ടുവരുന്ന മലയാളം, ഹിന്ദി തിയറ്റർ പ്രിന്റുകൾ (VCD) അവിടെ പ്രദർശിപ്പിക്കും. 5 ദിറഹംസ് ആണ് ടിക്കറ്റിന്! പോപ്പ്കോണും കൊറിച്ച് സിനിമ (!) കാണാം. അസുഖങ്ങൾ വല്ലതും വന്നാൽ പെട്ടു. അവിടെ ശരിക്കുള്ള മെഡിക്കൽ കെയർ ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്.

കിഷ് അത്ര വല്യ പ്രകൃതിരമണീയമായ സ്ഥലമൊന്നുമല്ല, എന്നാലും ചില ആകർഷണങ്ങൾ ഇല്ലാതില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആയിരത്തോളം വർഷം പഴക്കമുള്ള ഭൂമിക്കടിയിലെ ഗുഹാനഗരം പോലെയുള്ള ഒരു സംഗതിയുണ്ട് അത് ഗംഭീരം തന്നെ. തമിഴ് സിനിമയിലെ കലാസംവിധായകൻ തോട്ടാ ധരണിയുടെ സെറ്റ് പോലെയിരിക്കും. പിന്നെ ഇന്ത്യയിൽ നിന്ന് പണ്ടെങ്ങോ ആരോ കൊണ്ട് നട്ട ഒരു ആൽമരം ഉണ്ട്. പിന്നെ കടൽ തീരത്ത് എങ്ങനെയോ ഉറച്ചു പോയ ഒരു തുരുമ്പിച്ച ഗ്രീക്ക് കപ്പൽ ഉണ്ട്. പിന്നെ ഒരു പൂന്തോട്ടം ഉണ്ട്. 2-3 ഷോപ്പിങ്ങ് മാളുകൾ ഉണ്ട്. ഒരെണ്ണത്തിൽ പഴയ ഒരു പ്ലെയിൻ കെട്ടിത്തൂക്കി ഇട്ടിട്ടുണ്ട്. കിഷിൽ കുറെ നല്ല ബീച്ചുകൾ ഉണ്ട്. വൈകുന്നേരങ്ങളിൽ ബീച്ചിൽ പോയിരിക്കാൻ നല്ല രസമാണ്. ടാക്സിയിൽ പോകുന്നത് സൂക്ഷിച്ച് വേണം. ഒറ്റയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ടാക്സിക്കാരിൽ ചതിയന്മാരുണ്ട്. “ടാക്സി കമ്പനികളുടെ“ ടാക്സിയിൽ പോകുന്നതാണ് നല്ലത്.റേറ്റ് ആദ്യം പറഞ്ഞുറപ്പിച്ചതിനു ശേഷമേ പോകാവൂ.

കിഷിൽ ചെന്നുപെട്ടാൽ തിരിച്ച് യു.ഏ.ഈയിൽ എത്തുന്നതു വരെ വല്ലാത്ത ഒരു ആധിയാണ്. എനിക്ക് തോന്നുന്നു അവിടെ വരുന്ന 90%പേർക്കും അങ്ങനെതന്നെയായിരിക്കുമെന്ന്. വിസാ മാറാൻ വരുന്നവരിൽ കൂടുതലും ഇന്ത്യക്കാർ ആണ്. പിന്നെ പാക്കിസ്ഥാനികൾ, ശ്രീലങ്കക്കാർ, ഫിലിപ്പൈനികൾ, ആഫ്രിക്കൻ രാജ്യക്കാർ, പിന്നെ റഷ്യക്കാർ അങ്ങനെ പലരെയും അവിടെ കാണാം.(റഷ്യാക്കാരികൾ കലാപരിപാടികൾ അവിടെയും നടത്താറുണ്ടത്രേ!) 3-4 മണിക്കൂർ കൊണ്ട് കിഷ് മൊത്തം കറങ്ങി കാണാം. അതുകഴിഞ്ഞാൽ പിന്നെ വീട്ടു തടങ്കൽ പോലെ തന്നെ! കിഷ് യാത്ര ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കുന്നതാണ് ഭേദം എന്നാണെന്റെ അഭിപ്രായം. എന്റെ കിഷ് യാത്ര ഞാനൊരിക്കലും മറക്കില്ല! ഞാൻ കിഷിൽ കുടുങ്ങിയതുകാ‍രണം എമിരേറ്റ്സ് ഗ്രൂപ്പിന്റെ IT ഡിവിഷനായ “മെർക്കട്ടോർ”ൽ എനിക്ക് കിട്ടേണ്ടിയിരുന്ന ഉഗ്രൻ ജോലി നഷ്ടപ്പെട്ടു. അത് കിഷിന്റെ കുറ്റമല്ല. എന്റെ തലയിൽ അത് വരച്ചിട്ടില്ലെന്ന് കരുതി ഞാൻ സമാധാനിക്കുന്നു!

കാര്യങ്ങൾ ഒരുപക്ഷേ ഇപ്പോൾ മാറിയിട്ടുണ്ടാകും. അടുത്തകാലത്ത് കിഷിൽ പോയവർ വല്ലവരുമുണ്ടെങ്കിൽ ദയവായി അവരുടെ അനുഭവങ്ങൾ എഴുതണമെന്ന് അപേക്ഷിക്കുന്നു.





ഹെലികോപ്റ്റർ വയലിലാണെടാ വീണത്…

13 08 2005

ജയനും ബെൽബോട്ടവും ജയൻ തമാശകളുമൊക്കെ കേരളത്തിൽ തരംഗമാകുന്നതിന് 7-8 വർഷങ്ങൾക്ക് മുൻപ് ഞാൻ പഠിച്ച സ്കൂളിൽ…..

മിമിക്രികൊണ്ടും തമാശകൾകൊണ്ടും പാട്ടുകൊണ്ടും ക്ലാസ്സിലെ ഹീറോയും ടീച്ചറുമ്മാരുടെ കണ്ണിലുണ്ണിയും ആയിരുന്നെങ്കിലും വിപിൻ‌ദേവ് അവന്റെ കൂട്ടുകെട്ടിന്റെ ഫലം കൊണ്ടാകും, പ്രിൻസിപ്പാളിന്റെ ബ്ലാക്ക് ലിസ്റ്റിൽ ആയിരുന്നു. വിപിൻ‌ദേവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരായ അർഷദും ഷാജിയും ഒക്കെ പ്രിൻസിപ്പലിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നും രണ്ടും സ്ഥാനക്കാരാ‍യിരുന്നു. മാസത്തിൽ ഒരിക്കലെങ്കിലും അർഷദും ഷാജിയും പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്നതു കാണാം. ചിലപ്പം കൂടെ വിപിൻ ദേവും!

എല്ലാവരുടെയും പേടി സ്വപ്നമായിരുന്ന പ്രിൻസിപ്പൽ തികഞ്ഞ ഒരു ഡിസിപ്ലിനേറിയൻ ആയിരുന്നു. കട്ടിയായ കറുത്ത ഫ്രെയ്മുള്ള കണ്ണാടിയും കറുത്ത കോട്ടും കറുത്ത പാന്റും അണിഞ്ഞ് ഫുൾ സ്യൂട്ടിലേ പുള്ളിയെ ഞങ്ങൾ കണ്ടിട്ടുള്ളു. മിക്കപ്പോഴും കൈയ്യിൽ ഒരു ചൂരൽ വടിയും കാണും. ആ ചൂരൽ വടിയുടെ ചൂടറിഞ്ഞവർ പിന്നെ ഒരിക്കലും വാല് പൊക്കില്ല! പുള്ളിയുടെ വേഷവും സ്റ്റ്‌റിക്റ്റ്നസ്സും കൊണ്ടാകും, പുള്ളിക്ക് “കരടി” എന്ന ഇരട്ടപ്പേര് വീണത്. (അദ്ദേഹത്തിന്റെ സ്നേഹവും ആത്മാർത്ഥതയുമൊക്കെ ഞങ്ങൾ മനസ്സിലാക്കുന്നത് സ്കൂളിൽ നിന്ന് പാസ്സൌട്ടായതിനു ശേഷമായിരുന്നു.)

അങ്ങനെയിരിക്കെ, വിപിൻ ദേവ് പെട്ടന്നൊരുദിവസം ജയന്റെ ആരാധകനായി മാറി! അവൻ ഏതോ തീയറ്ററിൽ നിന്ന് “കോളിളക്കം” കണ്ടു. അതിനു ശേഷം അവൻ അവന്റെ വല്യമ്മാവൻ സിംഗപ്പൂർ നിന്ന് കൊണ്ടുവന്ന നീളമുള്ള കോളർ ഉള്ള ഷർട്ടും ബെൽ ബോട്ടം പാന്റും ബ്രൌൺ കളറിലുള്ള ഹീലിന്റെ അവിടെ കട്ടയുള്ള ഒരു ജോഡി ഷൂസും ക്ലോക്കിന്റത്ര വലിപ്പമുള്ള വാച്ചും ഒക്കെ കെട്ടിക്കൊണ്ട് സ്കൂളിൽ വരാൻ തുടങ്ങി. (ആ സമയത്ത് നീളം കുറഞ്ഞ കോളറും ബാഗി പാന്റ്സുമാണ് കാമ്പസ് ഫാഷൻ). അവന്റെ സംഭാഷണ ശൈലി ജയന്റേത് പോലെയായി പിന്നെ! ക്ലാസ്സിലൊക്കെ താമസിച്ച് വന്നിട്ട് ജയൻ ശൈലിയിൽ 2 കൈയ്യും ഒരു കാലുമൊക്കെ പൊക്കി
“ടീച്ചർർർർർർർർർ…. മേ ഐ കമിൻൻൻൻൻൻൻൻൻൻ…“ എന്നൊക്കെ ജയന്റെ ശബ്ദത്തിൽ ചോദിച്ചു തുടങ്ങി. ടീച്ചറുമ്മാർ അവന്റെ തമാശകൾ ആസ്വദിക്കുന്നവരായിരുന്നതുകൊണ്ട് അവനെ ആരും വഴക്ക് പറയില്ലായിരുന്നു. അവൻ മുടി നീട്ടി വളർത്തി മുന്നിൽ ജയന്റെ സ്റ്റൈൽ പോലെയൊക്കെ ആക്കി. എന്താടാ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് അവൻ “വിഗ്ഗ്, വിഗ്ഗ്.. ജയന്റെ വിഗ്ഗാടാാ‍ാ‍ാ“ എന്നു പറയുമായിരുന്നു. ഇതിനിടയിൽ അവന്റെ അപ്പൂപ്പന്റെ പഴയ സിംഗപ്പൂർ പെട്ടിയിൽ നിന്ന് അവന് അന്ധന്മാർ വയ്ക്കുന്നതുപോലത്തെ ഒരു കറുത്ത് കൂളിംഗ് ഗ്ലാസ്സ് കിട്ടി. പിന്നെ അതും വച്ചോണ്ടായി കോലം കാണിപ്പ്!. ജയന്റെ സിനിമ എവിടെ കാണിക്കുന്നെന്ന് പത്രത്തിൽ കണ്ടാലും അന്നവൻ അവിടെ എത്തിയിരിക്കും!

അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച്ച വൈകിട്ടത്തെ മാസ്സ് ഫിസിക്കൽ ട്രെയിനിങ് പിരീഡ് കട്ട് ചെയ്യാനായി പുതിയതായി പണിഞ്ഞുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്ന അർഷദിനെയും ഷാജിയേയും അവരെ കാണാഞ്ഞ് അവരെ തിരക്കി പോയ വിപിൻ
ദേവിനെയും പൊക്കിയ പ്രിൻസിപ്പൽ അവരെ മാസ്സ് PT അസ്സംബ്ലിയുടെ മുന്നിൽ (സ്കൂളിലെ സകല വിദ്യാർത്ഥികളുടെയും മുന്നിൽ ) അത്
തീരുന്നതുവരെ മുട്ടുകുത്തി നിർത്തിയിരുന്നു. അവർക്കത് ഭയങ്കര നാണക്കേടായി. പ്രിൻസിപ്പലിനെതിരേ അവരുടെ ആത്മരോഷം ആളികത്തി. പ്രിൻസിപ്പലിന് ഒരു പണി കൊടുക്കണമെന്ന് അവർ ഐക്യകണ്ഠേന തീരുമാനിച്ചു.

അന്ന് വൈകിട്ട് അവർ അർഷദിന്റെ വീട്ടിൽ ആലോചനായോഗം കൂടി. കാര്യമായിട്ട് വേലത്തരങ്ങളൊന്നും കാണിക്കാൻ കഴിയില്ല, കാരണം പത്താം ക്ലാസ്സാ‍ണ്. പ്രിൻസിപ്പൽ ഫൈനൽ പരീക്ഷ എഴുതണ്ട എന്ന് വച്ചാൽ വർഷം ഒന്ന് പോയി കിട്ടും. എന്നാലും എന്തെങ്കിലും ചെയ്യണമെന്ന് അവർ തീരുമാനിച്ചു. ആലോചന നടന്നോണ്ടിരുന്നപ്പം ഫോൺ ബെല്ലടിച്ചു. അർഷദിന്റെ വാപ്പ സിംഗപ്പൂർ നിന്ന് വിളിച്ചതായിരുന്നു . സംസാരം കഴിഞ്ഞ് അർഷദ് റിസീവർ താഴെ വച്ചതും വിപിൻ ദേവ് ആ റിസീവർ അവന്റെ കൈയ്യിൽ നിന്ന് മേടിച്ചു. അവൻ പ്രിൻസിപ്പാളിന്റെ ക്വാർട്ടേഴ്സിലെ നമ്പർ കറക്കി. പ്രിൻസിപ്പൽ ഫോൺ എടുത്തു. വിപിൻ ദേവ് ജയന്റെ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.

“ഹലോ” (ജയന്റെ മുഴങ്ങുന്ന ശബ്ദം)
“യെസ്സ്”, പ്രിൻസിപ്പൽ ഫോൺ എടുത്തു.
“കരടിയല്ലേ? മരിച്ചുന്ന് കരുതിയില്ലെടാ‍ാാ‍ാ‍ാ“ (ജയൻ!)
“വാട്ട്?” പ്രിൻസിപ്പൽ!
“മരിച്ചുന്ന് കരുതിയില്ലെടാ‍ാാ‍ാ‍ാ“ (ജയൻ !)
“ഹെലികോപ്പ്റ്റർ വയലിലാണെടാ വീണത്…” (ഹെലിക്കോപ്റ്റർ വയലിൽ വീണോണ്ട് ജയൻ മരിച്ചില്ലന്ന്! )
“ഹൂ ഈസ് ദിസ്സ്? “ പ്രിൻസിപ്പൽ ദേഷ്യത്തിൽ…
“ ജയനാണെടാ‍ാ‍ാ‍ാ… ചൂടാകാതെടാ കരടീ‍ീ‍ീ‍ീ‍ീ‍ീ‍ീ” (ജയൻ)
“ഐ വിൽ റിപ്പോർട്ട് ഇറ്റ് റ്റു ദ പോലീസ് യൂ സ്റ്റുപ്പിഡ് ഇഡിയറ്റ്” പ്രിൻസിപ്പൽ ദേഷ്യത്തിൽ…
“കൂൾ ഡൌൺ കരടീ‍ീ‍ീ‍ീ‍ീ‍ീ” (ജയൻ)

പെട്ടന്ന് മുറി തുറന്നു വന്ന അർഷദിന്റെ ഉമ്മയെ കണ്ട് വിപിൻ ദേവ് ഫോൺ കട്ട് ചെയ്തു.

പിറ്റേ ദിവസം പ്രിൻസിപ്പാളിന് പണി കൊടുത്ത സന്തോഷത്തിൽ 3 പേരും സ്കൂളിൽ എത്തി. അടുത്ത കൂട്ടുകാ‍രോടൊക്കെ നടന്ന സംഭവം പറഞ്ഞു. പതിവ് പോലെ പ്രിൻസിപ്പാളിന്റെ ഹിസ്റ്ററി ക്ലാസ്സായി. പ്രിൻസിപ്പാൾ വന്നു ക്ലാ‍സ്സെടുത്തു. ക്ലാസ്സ് കഴിഞ്ഞ് പോകാൻ നേരം പുള്ളി വിപിൻ ദേവിനെ തുറിച്ച് ഒരു നോട്ടം നോക്കിയിട്ട് , “വിപിൻ ദേവ് , കം വിത്ത് മീ റ്റു മൈ ഓഫീസ്” എന്നു പറഞ്ഞിട്ട് പുറത്തിറങ്ങിപ്പോയി. വിപിൻ ദേവിന് അപ്പഴത്തെ ഭാഷയിൽ പറഞ്ഞാ‍ൽ “മുട്ടിടി വാട്ടർ സപ്ലൈ“ തുടങ്ങി! അവൻ തിരിഞ്ഞ് ഷാജിയേയും അർഷദിനെയും നോക്കിയപ്പം അവർ ഒന്നും അറിയാത്ത മട്ടിൽ ഇരിക്കുന്നു! ചതിയന്മാർ… കൂടെയുണ്ടായിട്ട് ഒരു ആശ്വാസവാക്ക് പോലും പറയാതെയിരിക്കുന്നത് കണ്ടില്ലേ – അല്ലേൽ പ്രിൻസിപ്പൽ ഇതെങ്ങനെ അറിയും? ഏതോ ചതിയന്മാർ ഒറ്റു കൊടുത്തതാകും!ഒരു വർഷം പോയികിട്ടിയത്‌ തന്നെ! വിപിൻ ദേവ് മനസ്സിലോർത്തു.

വിപിൻ ദേവ് അറിയാവുന്ന സകല ഈശ്വരന്മാരെയും വിളിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയിൽ ചെന്നു.
“മേ ഐ കമിൻ സാർ” .. ഒരു ദീനരോദനം പോലെയായിരുന്നു.
“യെസ്സ്”… പ്രിൻസിപ്പൽ ഗൌരവത്തിലാ.
വിപിൻ ദേവ് ടൈ ഒക്കെ ശരിക്കാക്കിയിട്ട് മുറിയിലോട്ട് കയറി ചെന്നു. നോക്കുമ്പോൾ മുറിയുടെ വശത്തെ , ചൂരൽ ഇരിക്കുന്ന മേശപ്പുറത്തേക്കാണ് പ്രിൻസിപ്പലിന്റെ പോക്ക്. വിപിൻ ദേവ് പാന്റ്സിൽ മുള്ളിയോന്ന് സംശയമുണ്ട്!
“എന്റെ കഥ കഴിഞ്ഞു”… അവൻ മനസ്സിലോർത്തു.
വിപിൻ ദേവിന് തലകറങ്ങുന്നതുപോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നു…

മേശപ്പുറത്തിരുന്ന പ്രോഗ്രസ്സ് റിപ്പോർട്ടുകളുമെടുത്ത് പ്രിൻസിപ്പൽ വന്നപ്പഴേക്ക് ദാ കിടക്കുന്നു വിപിൻ ദേവ് താഴെ!
വിപിൻ ദേവ് ബോധം കെട്ടു വീണു. അതുകണ്ട് പ്രിൻസിപ്പൽ അന്തം വിട്ടു!

ഒപ്പിട്ട പ്രോഗ്രസ്സ് റിപ്പോർട്ടുകൾ ക്ലാസ്സിൽ കൊണ്ടു കൊടുക്കാൻ അവനെ ഏൽ‌പ്പിക്കാനായിരുന്നു പ്രിൻസിപ്പൽ അവനെ വിളിപ്പിച്ചത്.

(വാൽക്കഷണം: നായകൻ വിപിൻദേവ് ഇപ്പോൾ ദുബാ‍യ് എയർപോർട്ടിൽ ജോലി ചെയ്യുന്നു. ഷാജിയും ഒരു കമ്പനിയുടെ സേൽ‌സ് മാനേജരാ‍യി ദുബായിലുണ്ട്. അർഷദ് വക്കീലായി നാട്ടിൽ പ്രാക്ടീസ് ചെയ്യുന്നു. പ്രിൻസിപ്പൽ റിട്ടയർ ചെയ്ത് തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു. ജയൻ തരംഗം പിന്നീട് ഉണ്ടായപ്പോൾ ഞങ്ങൾ ഇതു പറഞ്ഞ് വീണ്ടും ചിരിച്ചു!)





മുദീറിന്റെ കുമ്പ

6 08 2005

ഞങ്ങൾ ഉം അൽ കുവൈൻകാർ സ്നേഹത്തോടെ “മുദീർ” (മാനേജർ – എന്ന് അറബിയിൽ അർത്ഥം) എന്ന് വിളിക്കുന്നത്‌ രാജിലു* അണ്ണനെയാണ്‌. കഴിഞ്ഞ 28 വർഷമായി ഇവിടെ ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്ന പുള്ളി ഇപ്പോൾ ഉം അൽ കുവൈനിലെ മലേറിയ നിയന്ത്രണ വിഭാഗത്തിന്റെ മേധാവിയാണ്‌. സഹൃദയൻ, സ്നേഹസമ്പന്നൻ, സാമൂഹികസേവകൻ, നേരെമാത്രം ചിന്തിക്കുന്നവൻ, ഭക്ഷണപ്രിയൻ, സർവ്വോപരി ഒന്നാംതരം പാചകക്കാരൻ എന്നീ വിശേഷണങ്ങൾ കൊണ്ട്‌ പുള്ളിയുടെ ചിത്രം പൂർണ്ണമാകും. പുള്ളിയെ കുറിച്ച്‌ രസകരമായ ഒരുപാട്‌ കഥകൾ ഉണ്ട്‌. അവയൊക്കെ ഈ വിനീതനായ ചരിത്രകാരൻ** സമയവും സാഹചര്യവും കിട്ടുന്നതനുസരിച്ച്‌ രേഖപ്പെടുത്താം.

മുദീറെന്നു പറയുമ്പം ആദ്യം മനസ്സിലേക്ക്‌ ഓടി വരുന്നത്‌ പുള്ളിയുടെ കുമ്പയാണ്‌ (കുടവയർ). അതിനെ കുറിച്ച്‌ ആരേലും ചോദിച്ചാൽ പുള്ളി പറയുന്ന ഒരു ക്ലാസ്സിക്ക്‌ മറുപടിയുണ്ട്‌ – “അസൂയപ്പെടാതെടാ, കിട്ടുന്നത്‌ കിട്ടുന്നത്‌ അപ്പപ്പം ഡ്രാഫ്റ്റ്‌ എടുത്ത്‌ നാട്ടിലോട്ട്‌ ചവിട്ടിയാൽ*** പോരാ, വല്ലതുമൊക്കെ ഉണ്ടാക്കി തിന്നണം. പിന്നെ,തിന്നുന്നത്‌ ശരീരത്തിൽ പിടിക്കണമെങ്കിൽ മനസ്സ്‌ നന്നാകണം”. ഒരുകണക്കിന് അത് ശരിയാണ്.എത്ര കളിയാക്കിയാലും പുള്ളി കമാന്നൊരക്ഷരം പറയില്ല -ചിരിച്ചോണ്ടിരിക്കും. പുള്ളിയുടെ ശരീരവും വയറും പോലെ തന്നെ വലുതാണ് പുള്ളിയുടെ മനസ്സും. പറഞ്ഞുവന്ന കഥയിലേക്ക് വരാം.

പണ്ട്‌ മുദീറും ഭാര്യയും മകൻ നിതിനും മകളും ഷാർജ്ജയിൽ ഒരു വില്ല “ഷേറിങ്ങ് ബേസിസിൽ” വാടകയ്ക്കെടുത്ത്‌ താമസിച്ചിരുന്നു. കൂടെ
താമസിച്ചിരുന്നത് ബാല്യകാല സുഹൃത്തും സഹപാഠിയുമായ ശശിയും ഭാര്യയും ആയിരുന്നു. ശശിയുടെ ഭാര്യ ഗർഭിണിയായി. പുള്ളിക്കാരിയുടെ വയർ വീർത്ത് വീർത്തുവരുന്നത് നാലു വയസ്സുകാരൻ നിതിൻ കൌതുകത്തോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാനായി നിതിൻ നിതിന്റെ അമ്മയോട് ചോദിച്ചു. പ്രസ്സന്ന ആന്റിയുടെ വയറ്റിൽ വാ‍വയാണ്, അതാ‍ണത് വീർത്തിരിക്കുന്നത് എന്നു നിതിന്റെയമ്മ മറുപടി പറഞ്ഞു.

വയർ വീർത്ത് വീർത്ത് വന്നു. വാവ ആണായിരിക്കുമോ പെണ്ണാ‍യിരിക്കുമോ എന്നൊക്കെ അവൻ അവന്റെ ചേച്ചിയുമായി ചർച്ച ചെയ്തു. നിതിന് ഒരു ആൺ വാവ വേണമെന്നായിരുന്നു ആഗ്രഹം. ഒരു ആൺ വാവയെ പ്രസവിക്കണേ എന്ന് അവൻ പുള്ളിക്കാരിയോട് പറഞ്ഞു. പുള്ളിക്കാരി അത് ഏറ്റു.അവസാനം പുള്ളിക്കാരി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. നിതിൻ ആകെ നിരാശനായി.

വിഷമം സഹിക്കാൻ വയ്യാതെ അവൻ പോയി മുദീറിനോട് ചോദിച്ചു. “പ്രസ്സന്ന ആന്റി ആൺ വാവയെ പ്രസവിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. എനിക്ക് കൂട്ടിനൊരു ആൺ വാവയെ വേണം. കുറേ നാളായിട്ട് ഞാൻ ശ്രദ്ധിക്കുകയാ, അച്ഛന്റെ വയറും വീർത്തിരിക്കുകയാ‍ണല്ലോ. അച്ഛൻ എന്താ ഇത്രേം നാളായിട്ടും പ്രസവിക്കാത്തെ? നിതിനു കൂട്ടിന് ഒരു ആൺ വാവയെ പ്രസവിച്ചുകൂടേ അച്ഛന്?“.

മുദീർ അതിനോട് എങ്ങനെ പ്രതികരിച്ചുകാണും എന്ന് പറയാനുള്ള അവസരം നിങ്ങളുടെ ഭാവനയ്ക്ക് വിട്ടുതരുന്നു.

* മുഴുവൻ പേര്‌ “ഗോവിന്ദരാജിലു” – നടരാജഗുരു ആണ്‌ പുള്ളിക്ക്‌ പേരിട്ടത്‌.
** (ആ പ്രയോഗത്തിന്‌ സാക്ഷാൽ ബേപ്പൂർ സുൽത്താനോട്‌ കടപ്പാട്‌)
*** “അയക്കുക“ എന്നതിന്റെ ഒരു സ്ലാംഗ്.





എന്റെ യാഹൂ! ബൂലോഗം!

4 08 2005

എന്റെ യാഹൂ ബൂലോഗപരീക്ഷണം ഇവിടെ കാണാം.

താൽപര്യമുള്ളവർ യാഹുവിൽ വേഗം സ്ഥലം വെട്ടിപ്പിടിച്ചോ!
യാഹൂ ബൂലോഗത്തിന്റെ പേര്‌ കൊള്ളാം യാഹൂ 360 ഡിഗ്രി. മനുഷ്യനെ 360 ഡിഗ്രി കറക്കാനുള്ള പരിപാടിയാണോ?! :)





പിന്നെയുമേതോ രാക്കിളിപാടി….

1 08 2005

കുമാറിന്റെ പോസ്റ്റ്‌ വായിച്ച്‌ ആ പാട്ടും കേട്ട്‌ 2-3 കമന്റുകളൊക്കെ പോസ്റ്റ്‌ ചെയ്ത്‌ ആ പാട്ട്‌ ഡൌൺലോഡ്‌ ചെയ്ത്‌ കേട്ട്‌ , എം.ജയചന്ദ്രന്റെ പാട്ടുകളെ കുറിച്ച്‌ മനസ്സിൽ ആലോചിച്ചോണ്ടിരിക്കുകയായിരുന്നു ഞാൻ. പുള്ളിക്കാരന്റെ എല്ലാ പാട്ടുകളും എനിക്ക്‌ ഇഷ്ടമാണ്‌.

എം.ജയചന്ദ്രൻ സംഗീതം പകർന്ന “പിന്നെയുമേതോ.. എന്ന് തുടങ്ങുന്ന “അകലെ” എന്ന സിനിമയിലെ പാട്ടിനോട്‌ എനിക്ക്‌ വല്ലാത്ത ഒരു ഇഷ്ടമുണ്ട്‌. ഞാൻ അതിന്റെ വരികൾ താഴെ പോസ്റ്റ്‌ ചെയ്യുന്നു…

പ്രണയിക്കുന്നവർക്കായ്‌… പ്രണയിച്ചവർക്കായി…

——–
പിന്നെയുമേതോ രാക്കിളിപാടി….
ഗാനരചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
ഗായകൻ: എം.ജയചന്ദ്രൻ
സിനിമ: അകലെ
(സംവിധാനം: ശ്യാമപ്രസാദ്‌)

ഡയലോഗ്‌(സ്ത്രീശബ്ദം): പ്രിയപ്പെട്ട ഡിസംബർ, മറന്നു പോയൊരു പാട്ടിന്റെ മഴനൂൽ പോലെ, മറ്റൊരു ജന്മത്തിന്റെ നക്ഷത്രപൊട്ടു പോലെ ഒരു മെഴുകുതിരിയായി ഞാനുരുകുന്നത്‌ നിനക്ക്‌ വേണ്ടി മാത്രം. പിന്നെയുമേതോ രാക്കിളിപാടി പ്രണയത്തിൻ ഗസൽരാഗം..

പാട്ട്‌:
പിന്നെയുമേതോ രാക്കിളിപാടി
പ്രണയത്തിൻ ഗസൽരാഗം ഏതോ
പ്രണയത്തിൻ ഗസൽരാഗം
ഓർമ്മകളാൽ ഒഴുകുമൊരീറൻ
മിഴിയിലെ മഴമുകിൽ പോലേ
(പിന്നെയുമേതോ…)

[മനോഹരമായ ഒരു ഹമ്മിംഗ്‌]

അകലെ നിന്നും ഒരു സാന്ധ്യമേഖം
കടലിനെ നോക്കി പാടുമ്പോൾ (അകലെ നിന്നും..)
പറയാതെ നീ നിൻ പ്രണയം മുഴുവനും
പനിനീർ കാറ്റായ്‌ പകരുകയോ
(പിന്നെയുമേതോ…)

ഡയലോഗ്‌(സ്ത്രീശബ്ദം) : മറന്നുവെന്നോ നീ മറന്നുവെന്നോ.

പാട്ട്‌: മറന്നുവെന്നോ മുകിൽ പീലി നീർത്തും
മനസ്സിലെ മായാ തീരം നീ (മറന്നുവെന്നോ..)
അറിയാതെ ഞാനെൻ ഹൃദയം മുഴുവൻ അഴകേ നിനക്കായ്‌ നൽകുമ്പോൾ
(പിന്നെയുമേതോ..)

ഡയലോഗ്‌ (സ്ത്രീശബ്ദം): പ്രണയത്തിൻ ഗസൽരാഗം…

———
ഈ പാട്ടിനെ കുറിച്ച്‌ ഗൌരവതരമായ ചർച്ച ഒന്നും ഉദ്ദേശിച്ചല്ല ഞാൻ പോസ്റ്റ്‌ ചെയ്യുന്നത്‌. എന്റെ മനസ്സിൽ ഒരു നൊമ്പരമായ്‌ അവശേഷിക്കുന്ന, എനിക്ക്‌ ഒരുപാട്‌ ഇഷ്ടമുള്ള ഒരു പാട്ട്‌ – അതിന്റെ വരികൾ പോസ്റ്റ്‌ ചെയ്യണമെന്ന് തോന്നി. അത്രേയുള്ളു…